പൊളിച്ചെഴുത്ത്
അവന്റെ ഏകാന്തജീവിതം എന്ന വലിയ കള്ളത്തരത്തിന്റെ ചുരുൾ അഴിയുകയാണ്. ഒറ്റക്കാണ് എന്ന് പറയുമ്പോളും ജീവനുള്ളവ എപ്പോഴും അവന്റെ അടുത്ത് ഉണ്ടായിരുന്നു. അവന്റെ കിടപ്പുമുറിയുടെ വാർപ്പിന്റെ നാല് മൂലകളിലും നാല് വശങ്ങളിലുമായി പതിമൂന്നു ചിലന്തികളും, തറയിലും കട്ടിലിലുമായി അൻപത്തിമൂന്ന് ഉറുമ്പുകളും, മുറിയുടെ കിഴക്കേ മൂലയിൽ പാർപ്പിട സമുച്ചയം പണിതുയർത്തുന്ന ചിതൽ കൂട്ടുകുടുംബവും അവിടുത്തെ സ്ഥിരതാമസക്കാരും അവനെതിരെയുള്ള ശക്തമായ തെളിവുകളുമായി നിലകൊള്ളുന്നു. ഇവരെ കൂടാതെ ക്ഷണിക്കപ്പെടാത്ത അഥിതികൾ ആയി ആ മുറിയിൽ കടന്നു കൂടിയ രണ്ട് ജോഡി കൊതുകുകളും അവനെതിരെ തെളിവായി. ഇവയെ കൂടാതെ ശതകോടി സൂക്ഷ്മജീവികളും ആ മുറിയിൽ ജീവിക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നു. ഇങ്ങനെ വാദങ്ങൾ നിരത്തി അവന്റെ കള്ളത്തരത്തിന്റെ ചീട്ടുകൊട്ടാരം നിലമ്പരിശാക്കി. ഇനി നേരിടേണ്ടതു വലിയ ഒരു സൈന്യത്തെയാണ്. ആണവായുധം പോലും കയ്യിൽ കരുതാനുംമാത്രം ശക്തരായ എതിരാളികൾ. ഇതൊരു മഹായുദ്ധമായിമാറാൻ ഏതാനും സെക്കന്റുകൾമതി. മുന്നിൽ നിന്ന് നയിക്കുന്ന ഞാൻ പോരാടിയെ മതിയാകു. യുദ്ധം തുടങ്ങി രണ്ടു സൈന്യത്തിലെയും ഒരുപാട്പേർ മരിച്ചു പരിക്ക് പറ്റി. എന്തിനാണ് ഈ യുദ്ധം എന്...