Posts

Showing posts from January, 2020

എനിക്ക് മുള്ളണം

                          ആലുവയിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ഏറ്റവും പിന്നിലെ കംപാർട്മെന്റിൽ കയറി,  ട്രെയിൻ നീങ്ങുന്നതിനു എതിരില്ലാത്ത ഒരു ഇരിപ്പിടത്തിൽ തന്നെ അവൻ സ്ഥാനം ഉറപ്പിച്ചു. എറണാകുളം നഗരജീവിതത്തോട് 'ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ശശിയെ' എന്ന് പറഞ്ഞുകൊണ്ടുള്ള യാത്ര. ശരിക്കും ഒരു ഒളിച്ചോട്ടത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്. ആൽക്കമിസ്റ്റിലെ ആ ഇടയബാലനുണ്ടായ തിരിച്ചറിവുപോലെ തന്റെ നാട്ടിലേക്കു തിരിച്ചു പോകാനുള്ള ഉൾവിളി, പക്ഷേ അതിന് ഈ ഹൃസ്വനഗരജീവിതം  അവനും ആവശ്യമായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്ട സമയം, ആഡംബരത്തിന്റെ ഉത്തുംങ്കശൃംഗത്തിൽ ഉള്ളവർ മുതൽ അന്നത്തെ അന്നതിനു മാത്രം വക കരുതാൻ പറ്റുന്നവർ വരെ. ഒരുപാട് വ്യക്തിബന്ധങ്ങൾ നേടാൻ സഹായിച്ച സ്ഥലം, ഉറ്റസുഹൃത്തുക്കൾ മുതൽ ഒരു ചിരിയിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങൾ വരെ. പക്ഷേ ഈ മടക്കയാത്രയിൽ അവൻ ഒറ്റക്കാണ്. പാസ്സഞ്ചർ ആയതുകൊണ്ടാകണം ട്രെയിനിലും തിരക്ക് വളരെ കുറവായിരുന്നു. പണ്ടെപ്പോളോ നഷ്ടപ്പെട്ടുപോയ വായന പൂർവാധികം ശക്തിയിൽ തിരികെ വരാൻ വള്ളത്തോൾ വായനശാല ഒര...

പുഴക്കരയിലേക്ക്

പതിവുപോലെ അവർ നഗരത്തിലെ തിരക്കൊഴിഞ്ഞ റോഡിന്റെ അരികിലുള്ള മരത്തിനു താഴെ കണ്ടുമുട്ടി. നിരത്തിൽ  ആളുകൾ കൂടികൊണ്ടിരുന്നു, എല്ലാവരും ധൃതിയിലാണ്. ചിലർ എന്തെല്ലാമൊ പറഞ്ഞു വളരെ സന്തോഷത്തിലാണ്.  മറ്റു ചിലർ ഏകാന്തതയെ വല്ലാണ്ട് സ്നേഹിക്കുന്ന പോലെ എല്ലാവരിലും നിന്ന് മാറി നിൽക്കുന്നു. പെട്ടന്ന് ആരോ ഓടിവരുന്നതും പിന്നിലുള്ള ആരെയോ തിരിഞ്ഞു നോക്കുന്നത്പോലെയും അവർ കണ്ടു. അവളാണ് അവരുടെ ഇടയിലെ നിശബ്ദത ഇല്ലാതാക്കിയത്.  "ഇന്നെങ്ങോട്ടാണ് നമ്മൾ പോകുന്നത്?" "നമുക്ക് ആ മലയുടെ അടിവാരത്തെ പുഴയിൽ പോകാം " " ഞാനും ഒരുപാട് നാളായി അവിടെ പോകണമെന്ന് കരുതുന്നു, നീ ഇല്ലാണ്ട് പോകണ്ട എന്ന് വിചാരിച്ചിട്ടാ" അവർ പുഴയോരത്തേക്ക് യാത്ര തിരിച്ചു. പെട്ടന്ന് അവരുടെ നേരെ അവളുടെ അച്ഛൻ വരുന്നത് അവർ കണ്ടു. ആരോടും പറയാതെയുള്ള യാത്രയാണ് ഇത്. അച്ഛൻ വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത് മുൻപിൽ വലിയ എന്തോ ഗർത്തം ഉള്ളതുപോലെ. അവരുടെ അടുത്തെത്തിയപ്പോൾ അയാൾ അവളെ നോക്കി പുഞ്ചിരിച്ചു, അപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് എന്തിനാണെന്ന് അവൾക്കു മനസിലായില്ല. അവനെ ശ്രദ്ധിക്കാതെ അച്ഛൻ വീണ്ടും മുന്പോട്ട് നടന്നു. അവർ വീണ്ടു...