Posts

Showing posts from 2020

ജാനിയേടത്തീടെ മകൾ

"ഇപ്പോൾ കിട്ടിയ വാർത്ത, പ്രശസ്ത ഭൗതികശാസ്ത്രജ്ഞയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന we too have സംഘടനയുടെ സ്ഥാപകയുമായ dr. നാരായണിയുടെ സ്വകാര്യ ലാബിൽ വൻ സ്ഫോടനം. സംഭവ സ്ഥലത്ത് നിന്നും  ഞങ്ങളുടെ റിപ്പോർട്ടർ സഞ്ജന ചേരുന്നു,  സഞ്ജന എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?  എങ്ങനെയാണു അപകടം നടന്നത് ?എന്താണ് ഇപ്പോൾ അവിടുത്തെ സ്ഥിതി?" ഒരു മണിക്കൂറിനു മുൻപാണ് വലിയ ശബ്ദതത്തോട്കൂടിയ സ്ഫോടനമുണ്ടായതു ഹരിത,  ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തീയണക്കുന്നതിനുള്ള  ജോലികൾ ആരംഭിച്ചു. ഡോക്ടർ നാരായണി കുറെ മാസങ്ങളായി ഈ ലാബിൽ പരീക്ഷണത്തിലായിരുന്നു, പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പാർട്ടിക്കിൾ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ  അവസാന ഘട്ടം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സ്ഫോടനം നടന്ന സമയത്ത് ലാബിൽ ഡോക്ടറും മകളും ഒരു സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോക്ടറും സഹായിയും അത്യാസനനിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അടുത്ത് അധികം വീടുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നു സംഭവസ്ഥലം സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥർ...

ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ

'സംഭവസ്ഥലത്തു നിന്നും ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ വാർത്ത TV'  "ഇപ്പോളത്തെക്ക് ഇത്രയും മതി ഇത് വെച്ച് ഇന്നത്തെ ചർച്ച പൊലിപ്പിച്ചോളും." സുഗുണൻ പറഞ്ഞു.  "എന്നാലും നമ്മൾ ഈ ചെയ്തത് ഇച്ചിരി കടുംകൈ അല്ലെ?  ആ അച്ഛന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല. പോലീസ് നന്നായി ഉപദ്രവിച്ചെന്നു തോന്നുന്നു."  " അതിൽ ഒന്നും കാര്യമില്ല കുഞ്ഞി, താൻ ചാനലിൽ വന്നിട്ട് ഒരു മാസം അല്ലെ ആയുള്ളൂ അതിന്റെയാണ്, കണ്ണിൽചോരയുണ്ടെങ്കിൽ അത് ഊറ്റിക്കളഞ്ഞിട്ട് ഈ പണിക്ക് വന്നാൽ മതിയെന്നാ എന്റെ ഇന്റർവ്യൂവിന് പറഞ്ഞത്. ഇപ്പോൾ 2 വർഷം പൂർത്തിയായി. ഈ ജില്ലയിലെ പ്രധാന സംഭവങ്ങൾ എല്ലാം കഴിഞ്ഞ രണ്ടുവർഷം കവർ ചെയ്തത് ഞാനാ. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങലുണ്ട്.  ഒന്നാമതായി ഇത് ഒരു സെൻസേഷണൽ ഇഷ്യൂ ആണോ?  ആണെങ്കിൽ ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്. അതിൽ നമ്മുടെ മാനേജ്മെന്റിന് വേണ്ടപ്പെട്ടവർ ആരെങ്കിലുമുണ്ടോ?  എല്ലാ വാർത്തയിലും മാനേജ്മെന്റ് താല്പര്യം അനുസരിച്ചായിരിക്കും ചാനലിൽ വാർത്ത വരുന്നത്,  അതുകൊണ്ട് നമ്മൾ സത്യത്തിന്റെ പക്ഷം അല്ല നോക്കേണ്ടത്, മാനേജ്മെന്റ് പക്ഷം ആണ്. മനസ്സിലായോ??.  എല്ലാം പോകെ മ...

ദിവ്യഗർഭം

'പടക്കം പൊട്ടി ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽ താരങ്ങൾ,  കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്കണമെന്നു താരങ്ങൾ.' വാർത്ത അവതാരകൻ ആനയോടുള്ള കൃത്രിമ സഹതാപത്തിൽ പറഞ്ഞു നിറുത്തി. താരങ്ങളുടെ കപടസ്നേഹത്തെ ഉൾക്കൊണ്ടതുകൊണ്ട് പറഞ്ഞുപോയതാകാനും സാധ്യത ഉണ്ടെന്ന് ആയിഷുമ്മ ചിന്തിച്ചില്ല. ഇന്നെങ്കിലും തന്റെ കൊച്ചുമോളുടെ വാർത്ത കാണാൻ പറ്റും എന്ന് കരുതിയാണ് ഈ സാഹസത്തിനു മുതിർന്നത്. സാധാരണ TV യോട് ഒട്ടും മമത ഇല്ലാത്തയാളാണ്‌ ആയിഷുമ്മ വാർത്ത ചാനലുകളോട് പ്രത്യേകിച്ചും. കൊച്ചുമകൾ ജയിലിലായിട്ട് കുറച്ചധികം നാളായി. ഇതുവരെ പ്രത്യേകിച്ച് ഒരു വാർത്തയും വന്നു കണ്ടില്ല, ഉള്ളിൽ ഒരു ജീവനെ പേറുന്ന അവൾക്കു വേണ്ടി ആരും സംസാരിച്ചും കണ്ടില്ല. ആയിഷുമ്മ TV യിൽ തമ്മെ നോക്കിയിരുന്നു. വർത്തകൾക്കിടയിലെ പരസ്യംപോലും വിട്ടുകളഞ്ഞില്ല. ഇന്ന് വാർത്ത വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത് മോളെ പഠിപ്പിച്ച മാഷാണ്. മാഷ്ടെ മോൻ ടൗണിൽ ഒരു ചാനലിൽ ജോലിക്കാരനാണു.  'ഇനി ചില വാർത്തകൾ ഒറ്റനോട്ടത്തിൽ.  Covid രോഗികളുടെ എണ്ണം പത്തു മില്യനോട്‌ അടുക്കുന്നു.  Football കളിക്കാരിൽ ഒരു ബില്യൺ വരുമാനം നേടുന്ന ആദ്യ കളിക്കാരനാ...

ടിക്കറ്റ്

"ഇത് തികച്ചും സാങ്കൽപ്പിക കഥയാണ് " മരത്തടിയിൽ പണിത ആ ഭീമാകാരമായ കപ്പലിൽ ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. സർവ്വ ജീവജാലങ്ങളെയും ഉൾക്കൊണ്ട നോഹയുടെ പേടകത്തോട് കിടപിടിക്കുന്നതാണ് ഈ കപ്പൽ. ഇതിലെ യാത്രക്കാർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മറ്റൊരാൾ എടുത്തു നൽകിയ ടിക്കറ്റുമായിട്ടാണ് അവർ ഈ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചത്തിൽ മാത്രം സഞ്ചരിക്കുന്ന ഈ കപ്പൽ കൂമൻ കൂകുന്നിടത്തു കൂടെ എല്ലാം പോകാറുണ്ട്.  എങ്കിലും മുൻപ് പറഞ്ഞപോലെ മറ്റൊരാൾ നൽകിയ ടിക്കറ്റ് ഉണ്ടെങ്കിലേ ഈ നിശാഗന്ധി പൂക്കുന്ന ഗന്ധം ആസ്വദിച്ചുള്ള യാത്ര സാധ്യമാകു. 'നമ്മൾ ഇനി എങ്ങോട്ടാണ് പോകുന്നത്? ' യാത്രക്കാരിൽ ഒരാൾ, കറുത്ത വലിയ തൊപ്പി വച്ചിരിക്കുന്ന കപ്പിത്താനോട് ചോദിച്ചു.  'എനിക്ക് പകൽ കണ്ണു കാണില്ലെന്ന് നിങ്ങൾക്കറിയില്ലെ? പകൽ ഇവിടെ തങ്ങിയിട്ട് രാത്രി നമ്മൾ തെക്കോട്ട് യാത്ര തിരിക്കും.' "എന്റെ നാട്ടിലൂടെയാകും യാത്ര, എനിക്ക് അറിയാവുന്ന ആരെങ്കിലുമാകുമോ ഈ പുതിയ യാത്രക്കാരൻ" തെക്കോട്ടാണ് യാത്ര എന്ന് കേട്ടതും വലിയ വട്ട കണ്ണട വെച്ച, ഈ യാത്രക്ക് മുൻപ് നിയമം പഠിക്കുകയായിരുന...

കാഴ്ച്ച

                                      നിലംപൊത്താറായ തന്റെ തറവാടിന്റെ  വരാന്തയിലിരുന്ന് പോൾ സാമുവേൽ എന്ന പോളച്ചൻ തരിശായി കിടക്കുന്ന പാടത്തേക്കു നോക്കി. ആ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നെങ്കിലും തെളിച്ചമുണ്ടായിരുന്നു.  അപ്പാപ്പന്റെ കാലത്ത് ആ ഗ്രാമത്തെ മുഴുവൻ ഊട്ടിയ ഹരിത കലവറ,  ഇന്ന് എല്ലാ ജൈവഊർജവും കുഴിച്ചുമൂടിയ ശവപ്പറമ്പായിരിക്കുന്നു. താൻ ഓടി കളിച്ച മുറ്റം റാൻ മുള്ളുകൾകൊണ്ടു കാട് പിടിച്ചിരിക്കുന്നു.  തന്റെ ബാല്യവും, കൗമാരവും യൗവനവുമാണ് ഈ കാടുപിടിച്ചു കിടക്കുന്നതെന്ന് തിരിച്ചറിവിൽ  അണപൊട്ടിയ കണ്ണുനീർ തടയാൻ കണ്ണുകൾ ഇറുക്കി അടച്ചു.  പോൾ സാമുവേൽ നഗരത്തിലെ ഏറ്റവും തിരക്കുള്ള നേത്രരോഗവിദഗ്ദ്ധനാണ്. ദിനംപ്രതി ഒട്ടേറെപേർക്ക്  കാഴ്ചയിലെ പോരായ്മ പരിഹരിക്കുന്നവൻ. കുറച്ച് നാളായി തന്റെ കണ്ണിനും ചിലപ്പോൾ കാഴ്ച മറയുന്നതായി അയാൾക്ക് തോന്നി. മറ്റൊരു ഡോക്ടറെകൊണ്ട് പരിശോധിപ്പിക്കാൻ അയാളുടെ അഹന്ത അനുവദിച്ചില്ല. അയാൾ ആ മങ്ങിയ കാഴ്ചയോടെ മുന്പോട്ട് പോയി.  സാവദാനം പോളച്ചന്...

എനിക്ക് മുള്ളണം

                          ആലുവയിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ഏറ്റവും പിന്നിലെ കംപാർട്മെന്റിൽ കയറി,  ട്രെയിൻ നീങ്ങുന്നതിനു എതിരില്ലാത്ത ഒരു ഇരിപ്പിടത്തിൽ തന്നെ അവൻ സ്ഥാനം ഉറപ്പിച്ചു. എറണാകുളം നഗരജീവിതത്തോട് 'ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ശശിയെ' എന്ന് പറഞ്ഞുകൊണ്ടുള്ള യാത്ര. ശരിക്കും ഒരു ഒളിച്ചോട്ടത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്. ആൽക്കമിസ്റ്റിലെ ആ ഇടയബാലനുണ്ടായ തിരിച്ചറിവുപോലെ തന്റെ നാട്ടിലേക്കു തിരിച്ചു പോകാനുള്ള ഉൾവിളി, പക്ഷേ അതിന് ഈ ഹൃസ്വനഗരജീവിതം  അവനും ആവശ്യമായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്ട സമയം, ആഡംബരത്തിന്റെ ഉത്തുംങ്കശൃംഗത്തിൽ ഉള്ളവർ മുതൽ അന്നത്തെ അന്നതിനു മാത്രം വക കരുതാൻ പറ്റുന്നവർ വരെ. ഒരുപാട് വ്യക്തിബന്ധങ്ങൾ നേടാൻ സഹായിച്ച സ്ഥലം, ഉറ്റസുഹൃത്തുക്കൾ മുതൽ ഒരു ചിരിയിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങൾ വരെ. പക്ഷേ ഈ മടക്കയാത്രയിൽ അവൻ ഒറ്റക്കാണ്. പാസ്സഞ്ചർ ആയതുകൊണ്ടാകണം ട്രെയിനിലും തിരക്ക് വളരെ കുറവായിരുന്നു. പണ്ടെപ്പോളോ നഷ്ടപ്പെട്ടുപോയ വായന പൂർവാധികം ശക്തിയിൽ തിരികെ വരാൻ വള്ളത്തോൾ വായനശാല ഒര...

പുഴക്കരയിലേക്ക്

പതിവുപോലെ അവർ നഗരത്തിലെ തിരക്കൊഴിഞ്ഞ റോഡിന്റെ അരികിലുള്ള മരത്തിനു താഴെ കണ്ടുമുട്ടി. നിരത്തിൽ  ആളുകൾ കൂടികൊണ്ടിരുന്നു, എല്ലാവരും ധൃതിയിലാണ്. ചിലർ എന്തെല്ലാമൊ പറഞ്ഞു വളരെ സന്തോഷത്തിലാണ്.  മറ്റു ചിലർ ഏകാന്തതയെ വല്ലാണ്ട് സ്നേഹിക്കുന്ന പോലെ എല്ലാവരിലും നിന്ന് മാറി നിൽക്കുന്നു. പെട്ടന്ന് ആരോ ഓടിവരുന്നതും പിന്നിലുള്ള ആരെയോ തിരിഞ്ഞു നോക്കുന്നത്പോലെയും അവർ കണ്ടു. അവളാണ് അവരുടെ ഇടയിലെ നിശബ്ദത ഇല്ലാതാക്കിയത്.  "ഇന്നെങ്ങോട്ടാണ് നമ്മൾ പോകുന്നത്?" "നമുക്ക് ആ മലയുടെ അടിവാരത്തെ പുഴയിൽ പോകാം " " ഞാനും ഒരുപാട് നാളായി അവിടെ പോകണമെന്ന് കരുതുന്നു, നീ ഇല്ലാണ്ട് പോകണ്ട എന്ന് വിചാരിച്ചിട്ടാ" അവർ പുഴയോരത്തേക്ക് യാത്ര തിരിച്ചു. പെട്ടന്ന് അവരുടെ നേരെ അവളുടെ അച്ഛൻ വരുന്നത് അവർ കണ്ടു. ആരോടും പറയാതെയുള്ള യാത്രയാണ് ഇത്. അച്ഛൻ വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത് മുൻപിൽ വലിയ എന്തോ ഗർത്തം ഉള്ളതുപോലെ. അവരുടെ അടുത്തെത്തിയപ്പോൾ അയാൾ അവളെ നോക്കി പുഞ്ചിരിച്ചു, അപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് എന്തിനാണെന്ന് അവൾക്കു മനസിലായില്ല. അവനെ ശ്രദ്ധിക്കാതെ അച്ഛൻ വീണ്ടും മുന്പോട്ട് നടന്നു. അവർ വീണ്ടു...